Malayalam

റിവ്യൂ

പറവയുടെ സ്വാതന്ത്ര്യം

അജയ് മങ്ങാട്ടിന്റെ “ലോകം അവസാനിയ്ക്കുന്നില്ല” എനിയ്ക്കേറെ ഇഷ്ടമുള്ള ഒരു ലേഖന സമാഹാരമാണ്. അജയിന്റെ എഴുത്തുകൾ അങ്ങിങ്ങ് വായിച്ചിട്ടുള്ളതല്ലാതെ ഒരു പുസ്തകമായി വായിച്ചപ്പോഴാണ് അയാളുടെ വായനയുടെയും ചിന്തയുടെയും വൈവിധ്യം എനിയ്ക്കു ബോധ്യമായത്. പിന്നീട് അയാളുടെ നോവലിൽ വായനയുടെ ലോകം ആവർത്തിയ്ക്കുന്നതും കണ്ടു. അജയിനെ ഒരു നിരൂപകനായി ഞാൻ കാണുന്നില്ല. അങ്ങനെയൊരു വർഗ്ഗം മലയാള സാഹിത്യത്തിൽ നിലനിൽക്കുന്നു എന്ന് ഞാൻ വിചാരിയ്ക്കുന്നില്ല. കൃഷ്ണൻ നായർ ഒരു ലിറ്ററി ജേർണലിസ്റ്റ് ആയിരുന്നു, പികെ രാജശേഖരനും ഏറെക്കുറെ അതേ ഗണത്തിലാണ് പെടുക. അയാളുടെ […]

, , ,
റിവ്യൂ

അടിയാളപ്രേതം

പി എഫ് മാത്യൂസിന്റെ എഡിറ്റിംഗ് പ്രോസസ്സ് നല്ലതാണ് എന്നെനിയ്ക്കു “ചാവുനിലം” വായിച്ച സമയത്തേ ബോധ്യമുള്ളതാണ്. മറ്റൊരു മലയാളി എഴുത്തുകാരന്റെ കയ്യിൽ മുന്നൂറു-നാനൂറു പേജ് എത്തിയേയ്ക്കാവുന്ന നോവലാണ് മാത്യൂസ് ഇരുനൂറിൽ താഴെ പേജുകളിൽ, എന്നാൽ effective ആയി എഴുതിയിരിയ്ക്കുന്നത്. ആ നോവൽ മലയാളത്തിലെ ഒരു ലാൻഡ് മാർക്ക് നോവലായി ഞാൻ കണക്കാക്കുകയും ചെയ്യുന്നു. “ഇരുട്ടിന്റെ പുണ്യാളനി”ലും ഈ മികവ് കാണാമെങ്കിലും ശൈലിയിൽ വലിയ പുരോഗതി കാണിയ്ക്കാത്ത നോവലാണ് അത്. അതിനുശേഷം വന്ന ചെറുകഥകളിൽ മറ്റു രീതികൾ കാണുന്നെങ്കിലും “അടിയാള

, , ,
റിവ്യൂ

സ്ഥാനം തെറ്റിയ വസ്തു

ആനന്ദിന്റെ “സ്ഥാനം തെറ്റിയ വസ്തു” അടിവരയിടുന്ന കാര്യം, മലയാള സാഹിത്യത്തിൽ എത്ര യുനീക് (unique) ആയ സ്ഥാനത്താണ് അയാൾ എത്തിച്ചേർന്നിരിയ്ക്കുന്നത് എന്നതാണ്. ഇതുപോലൊരു എഴുത്തുകാരൻ നമ്മുടെ ഭാഷയിൽ വേറെയില്ലതന്നെ. അടുത്തിടെ ഞാൻ അയാളുടെ “കല്പിത ഭവനങ്ങളും കല്പിത ഭൂപടങ്ങളും” എന്ന പുസ്തകം വായിയ്ക്കുകയുണ്ടായി. സങ്കീർണമായ ആശയങ്ങളെ ലളിതമായി അവതരിപ്പിയ്ക്കുന്നതിൽ ആനന്ദിന് നല്ല മിടുക്കുണ്ട്. ഹോക്കിങ്ങ് പറഞ്ഞതുപോലെസങ്കീർണ്ണതയെ അത്തരത്തിൽ, എല്ലാവർക്കും വേണ്ടി അവതരിപ്പയ്ക്കുന്നതാണ് യാഥാർത്ഥ അറിവിന്റെ ലക്ഷണം. നമ്മുടെ അല്പജ്ഞാനികളായ പല എഴുത്തുകാരും തങ്ങളുടെ പൊള്ളയായ എഴുത്തിനെ സംസ്കൃത

, ,
റിവ്യൂ

കാളിദാസന്റെ മരണം

ആളുകൾ ചോദിയ്ക്കാറുണ്ട് – എന്തുകൊണ്ടാണ് നന്ദകുമാറിന്റെ “നിലവിളിക്കുന്നിലേയ്ക്കുള്ള കയറ്റ”മോ അല്ലെങ്കിൽ സന്തോഷ് കുമാറിന്റെ കഥകളോ ഇപ്പോഴും പുത്തനായി തോന്നുകയും എന്നാൽ പുതുതലമുറയിലെ എഴുത്തുകാരുടെ എഴുത്തിൽ നിന്ന് വ്യത്യസ്തമായിരിയ്ക്കുകയും ചെയ്യുന്നത്? മലയാളത്തിലെ ക്‌ളാസിക് ടെക്സ്റ്റിന്റെ ഉദാഹരങ്ങളാണ് രണ്ടാളുടെയും എഴുത്തുഭാഷ എന്നതാണ് എന്റെ മറുപടി. നൊറോണ, വിനോയ് തുടങ്ങിയവർ പി എഫ് മാത്യൂസ് പോലെയുള്ള എഴുത്തുകാർ തുടക്കമിട്ട ശൈലിയെ പിന്തുടരുമ്പോൾ അതിനും മുന്നേയുള്ള, ക്‌ളാസ്സിക് എന്ന് ഏറെക്കുറെ വിളിയ്ക്കാവുന്ന ഒരു രീതിയാണ് നന്ദനും സന്തോഷിനുമുള്ളത്. രണ്ടു പേരും നല്ല എഴുത്തുകാരായതുകൊണ്ട്

, ,
റിവ്യൂ

സൂസന്നയുടെ ഗ്രന്ഥപ്പുര | Susannayude Granthappura

“Fiction is like a rock that sits there in your way. How do you break a rock? You give it everything you’ve got. It’s up to each new writer to clear the path. A writer exists to question form. Otherwise nothing new would ever be written.” Lucy Ellmann (ബുക്കർ ഷോർട് ലിസ്റ്റിലുള്ള എഴുത്തുകാരി) എമ്പതുകളിൽ ഒരു പരിധിവരെ

, ,
റിവ്യൂ

മീശ

ഹരീഷിന്റെ “മീശ” പല വിധ ദൗർഭാഗ്യങ്ങൾ നേരിടേണ്ടി വന്ന ഒരു നോവലാണ്. ഒന്നാമതായി അത് ഖണ്ഡശഃ പ്രസിദ്ധീകരിയ്ക്കുന്ന ആശയം എഴുത്തുകാരനോ വാരികയിലെ പത്രാധിപരോ മുന്നോട്ടു വച്ചു. അത് നോവലിന്റെ ആഖ്യാനത്തെയും ഫോക്കസിനെയും ബാധിച്ചു(അവസാനഭാഗങ്ങളിൽ പ്രത്യേകിച്ചും). രണ്ടാമതായി ഇതേ കാരണം കൊണ്ട് തന്നെയായിരിയ്ക്കണം നോവലിന്റെ നീളം കുറയ്‌ക്കേണ്ടിവന്നു. മൂന്നാമതായി നോവൽ വായിച്ച അധിക പങ്കു വായനക്കാരും തികഞ്ഞ പരാജയങ്ങളായിരുന്നു – ഒന്നുകിൽ മംഗളപത്രമെഴുത്തുകാരാണ് ഇത് വായിച്ചത്. അല്ലെങ്കിൽ നോവൽ വായന ശീലമില്ലാത്തവർ. ഇവർ പറഞ്ഞ രണ്ട് വിരുദ്ധ അഭിപ്രായങ്ങളും

, ,
റിവ്യൂ

ലോകം അവസാനിക്കുന്നില്ല

ഞാൻ ജോൺ മക്ഗ്രെഗറിന്റെ, ബുക്കർ ലോങ്ങ് ലിസ്റ്റിൽ വന്ന നോവൽ “റിസർവോയർ 13” വായിയ്ക്കാനുണ്ടായ കാരണം ജെയിംസ് വുഡിന്റെ ന്യൂയോർക്കർ ലേഖനമായിരുന്നു. പ്രയാസമേറിയ പുസ്തകങ്ങൾ വായിയ്ക്കാൻ പ്രേരിപ്പിയ്ക്കുകയോ, അല്ലെങ്കിൽ അവയിലേയ്ക്ക് എന്തെങ്കിലും ഒരു കുറുക്കുവഴി കണ്ടുപിടിച്ചു തരികയോ ആണ് ഇതുപോലെയുള്ള കുറിപ്പുകൾ ചെയ്യുന്നത്. ആ കുറിപ്പ് വായിച്ചില്ലെങ്കിൽ രണ്ടു തവണ ഉപേക്ഷിച്ച ആ വായന നടക്കുകയുമില്ലായിരുന്നു(ഈ വർഷത്തെ ആദ്യപരീക്ഷയായിരുന്നു ഈ പുസ്തകം). ഇതിപ്പോൾ പറയാൻ കാരണം അജയ് പി മാങ്ങാട്ടിന്റെ “ലോകം അവസാനിക്കുന്നില്ല” എന്ന പുസ്തകം വായിച്ചതാണ്.

, ,
റിവ്യൂ

പാണ്ഡവപുരം

സേതുവിന്റെ “പാണ്ഡവപുരം” വർഷങ്ങൾക്കുശേഷം ഒന്ന് കൂടി വായിച്ചു. ഡിസിയുടെ 2004 എഡിഷനിൽ കെപി അപ്പനും, വി രാജകൃഷ്ണനും, കെ എം നരേന്ദ്രനും, സുധീഷും, ആഷാമേനോനും എല്ലാം എഴുതിയ പഠനങ്ങൾ നോവലിനൊപ്പം ചേർത്തിട്ടുണ്ട്. കൗതുകമാണ് അവരുടെയൊക്കെ വായനകൾ. ഈ നോവൽ മലയാളത്തിൽ എന്തുമാത്രം ഓളമുണ്ടാക്കി എന്നതും ഇത്തരം ലേഖങ്ങളുടെ ആധിക്യത്തിൽ നിന്നു മനസ്സിലാകും. നോവലിലെ പാഞ്ചാലി റഫറൻസ് ആണ് ഇവരെല്ലാവരും എടുത്തുപറയുന്ന ഒരു കാര്യം. കെപി അപ്പൻ, അഞ്ചു പേരോടൊപ്പം രമിക്കണം എന്നാഗ്രഹിക്കുന്ന പാഞ്ചാലിയോടാണ് ദേവി എന്ന കഥാപാത്രത്തെ

, ,
Scroll to Top