റിവ്യൂ

Mouthful of Birds

“Fever Dreams” എന്ന ചെറുനോവലിലൂടെ പ്രശസ്തയായ Samanta Schweblin – ന്റെ പുതിയ ചെറുകഥാ സമാഹാരമാണ് “Mouthful of Birds”. ചെറുതും വലുതുമായ, അവരുടെ എഴുത്തുജീവിതത്തിൽ പലസമയങ്ങളിൽ എഴുതിയ ഇരുപതു കഥകളാണ് പുസ്തകത്തിൽ. ഭീതിയും അബ്‌സേഡിറ്റിയും കലർന്ന ആഖ്യാനങ്ങളാണ് ഇവയിൽ ഭൂരിപക്ഷവും. പോസ്റ്റ് മാജിക്കൽ റിയലിസം കാലത്തെ ലാറ്റിൻ അമേരിക്കൻ സാഹിത്യത്തിന്റെ മുഖങ്ങളിലൊന്നായി മാറുകയാണ് Schweblin-ഉം എന്ന് ഈ കഥകളിലൂടെ കടന്നുപോകുമ്പോൾ നമുക്ക് മനസ്സിലാകും. ആദ്യ കഥയായ “Headlights”-ൽ വിവാഹം കഴിഞ്ഞുള്ള (ഹണിമൂൺ) യാത്രാമദ്ധ്യേ ടോയ്ലറ്റ് ഉപയോഗിയ്ക്കാൻ […]

, , ,
റിവ്യൂ

എഴുത്തുകാരിലെ ചാമ്പ്യൻ

1927-ൽ പുറത്തുവന്ന Stefan Zweig-ന്റെ ചെറുനോവലാണ് “Confusion” (La Confusion des sentiments). തന്റെ നേട്ടങ്ങളുടെ നെറുകയിൽ വിരമിയ്ക്കാനൊരുങ്ങുന്ന റോളണ്ട് എന്ന പ്രൊഫസർ, തന്റെ ജീവിതത്തിലെ ഏറ്റവും പ്രചോദനകരമായ വഴിത്തിരിവിനെക്കുറിച്ചുള്ള ഓർമ്മകൾ അയവിറക്കുന്നതാണ് ഈ നോവെല്ലയുടെ ഇതിവൃത്തം. “We live through myriads of seconds, yet it is always one, just one, that casts our entire inner world into turmoil, the second when (as Stendhal has described

, ,
റിവ്യൂ

എഴുത്തുകാരിലെ ചാമ്പ്യൻ

1927-ൽ പുറത്തുവന്ന Stefan Zweig-ന്റെ ചെറുനോവലാണ് “Confusion” (La Confusion des sentiments). തന്റെ നേട്ടങ്ങളുടെ നെറുകയിൽ വിരമിയ്ക്കാനൊരുങ്ങുന്ന റോളണ്ട് എന്ന പ്രൊഫസർ, തന്റെ ജീവിതത്തിലെ ഏറ്റവും പ്രചോദനകരമായ വഴിത്തിരിവിനെക്കുറിച്ചുള്ള ഓർമ്മകൾ അയവിറക്കുന്നതാണ് ഈ നോവെല്ലയുടെ ഇതിവൃത്തം. “We live through myriads of seconds, yet it is always one, just one, that casts our entire inner world into turmoil, the second when (as Stendhal has described

, ,
റിവ്യൂ

The Blue Room | The Mahé Circle

  Georges Simenon മുഖവുര വേണ്ടാത്ത എഴുത്തുകാരനാണ്. മേയ്ഗ്രെ എന്ന അനശ്വര കഥാപാത്രത്തിന്റെ സ്രഷ്ടാവ് എന്ന നിലയിൽ പ്രശസ്‌തനായ സിമനൺ, അയാളെ നായകനാക്കി തന്നെ എഴുപത്തഞ്ചിലധികം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. പതിനേഴാം വയസ്സിൽ തുടങ്ങി, പന്ത്രണ്ടോളം തൂലികാനാമങ്ങളിൽ, ഇരുനൂറോളം നോവലുകളും നൂറ്റമ്പതിലധികം നോവെല്ലകളും, ചെറുകഥകളും ആത്മകഥാപരമായ കുറിപ്പുകളും ലേഖനങ്ങളും ചേർന്ന് സാഹിത്യ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രൊഡക്റ്റീവ് കരിയറുകളിലൊന്നായിരുന്നു സിമനണിന്റേത് (ആദ്യ നോവൽ പത്തുദിവസം കൊണ്ടാണെഴുതിയത്, പിൽക്കാലത്ത് ഒരു നോവൽ 25 മണിക്കൂറിലാണ് എഴുതിയത് പോലും). 1960-ൽ പുറത്തുവന്ന

, , ,
റിവ്യൂ

ഭാവനയാലൊരു പാലം

ഫ്രഞ്ച് എഴുത്തുകാരനായ Mathias Énard-ന്റെ “Tell Them of Battles, Kings and Elephants”, ഹിസ്റ്റോറിക്കൽ ഫിക്ഷൻ അല്ലെങ്കിൽ സ്പെക്കുലേറ്റീവ് ഫിക്ഷൻ വിഭാഗത്തിൽ പെടുത്താവുന്ന, കഴിഞ്ഞ മാസം പുറത്തു വന്ന പുതിയ ഒരു ലഘുനോവലാണ്. ആശയപരമായി, മുമ്പ് പരിഭാഷയിൽ വന്ന, ഇതേ എഴുത്തുകാരന്റെ തന്നെ “Compass” എന്ന നോവലുമായി സാമ്യങ്ങളുണ്ടെങ്കിലും, “Tell Them of Battles”, 2010-ലാണ് ഫ്രഞ്ചിൽ പ്രസിദ്ധീകരിച്ചത്, Compass, 2015-ലും (ആശയം പിന്നീട് വികസിപ്പിച്ചതാണെന്നു വ്യക്തം). വിഖ്യാതചിത്രകാരനായ മൈക്കലാഞ്ചലോ ഓട്ടമൻ സുൽത്താനായ ബയെസീദിന്റെ അഭ്യർത്ഥന

, , ,
റിവ്യൂ

The ISIS Caliphate: From Syria to the Doorsteps of India

ഒന്ന് ഇതര മതസ്ഥരേക്കാൾ കമ്മ്യൂണിറ്റി സെൻസ് കൂടുതലാണ് മുസ്ലീങ്ങൾക്ക് എന്നെനിയ്ക്കു തോന്നിയിട്ടുണ്ട്. പ്രത്യക്ഷത്തിൽ ഇതൊരു ഗ്ലോബൽ ഐഡന്റിറ്റിയുടെ ഭാഗവുമാണ്. എന്നാൽ സൂക്ഷ്മമായി നോക്കിയാൽ അങ്ങനെയൊരു ഏകീകൃത സ്വഭാവം ഇസ്ലാമിനില്ല താനും – സെക്റ്റുകളും സാമ്പത്തിക രാഷ്ട്രീയ ലക്ഷ്യങ്ങളും ആശയവൈവിധ്യങ്ങളും എല്ലാമുള്ള ഒരു ബഹുസ്വര രൂപം തന്നെയാണ് പ്രായോഗികതലത്തിൽ ഇസ്ലാം. അത് നേരിടുന്ന ആന്തരിക-ബാഹ്യ-സംഘർഷങ്ങളുടെ കാരണവും പലപ്പോഴും ഒന്നായിനിൽക്കാനുള്ള വെമ്പലും എന്നാൽ അതിനെ അട്ടിമറിയ്ക്കുന്ന ഈ സൂക്ഷ്മവൈരുദ്ധ്യങ്ങളുമാണ്. അപ്പോഴും ഈ വ്യതിയാനങ്ങളെപ്പോലും മറികടന്ന് മേൽപ്പറഞ്ഞ കമ്മ്യുണിറ്റി സെൻസിനെ ഒരു

,
റിവ്യൂ

കെട്ടകാലത്തെക്കുറിച്ചുള്ള കഥകൾ

Mariana Enríquez എഴുതിയ “Things We Lost in the Fire”, അർജന്റീനയുടെ പശ്ചാത്തലത്തിലുള്ള പന്ത്രണ്ടു ചെറുകഥകളുടെ സമാഹാരമാണ്. സ്ത്രീ പ്രാതിനിധ്യമുള്ള ഇതിലെ കഥകൾ പലതും അസുഖകരമായ അന്തരീക്ഷം കൊണ്ടും ശ്രദ്ധേയമാണ്. അർജന്റീനയുടെ ഫാസിസ്റ്റു ഭൂതകാലത്തിലേയ്ക്കുള്ള എത്തിനോട്ടമാണ് യാഥാർത്ഥത്തിൽ ഈ കഥകളിൽ അവതരിപ്പിയ്ക്കപ്പെടുന്നത്. ലോകമെങ്ങും മീറ്റൂ തരംഗമുണ്ടായിരിയ്ക്കുന്ന അവസരത്തിൽ സമാഹാരത്തിന്റെ തലക്കെട്ടായി വരുന്ന കഥ – Things We Lost in the Fire – സവിശേഷ വായന അർഹിയ്ക്കുന്നുമുണ്ട്. ഭീതി സാഹിത്യത്തിൽ അഗ്രഗണ്യയായ അമേരിക്കക്കാരി, ഷേർളി

, , ,
റിവ്യൂ

സയൻസ് ഫിക്ഷനിൽ ചൈനാതരംഗം

നമ്മുടെ ഫാന്റസി സാഹിത്യത്തിന്റെ പെട്ടെന്നുള്ള വളർച്ചയെ നോക്കിക്കാണുന്നത് കൗതുകകരമാണ്. ഹിന്ദു മിലിറ്റന്റ് രാഷ്ട്രീയത്തിന്റെ വളർച്ചയ്‌ക്കൊപ്പം ഇന്ത്യൻ സാഹിത്യത്തിൽ ബെസ്റ്റ് സെല്ലറുകളായി മാറിയവയാണ് പുരാണകഥകളുടെ പുനരവതരണങ്ങൾ. ഈ തരം എഴുത്തുകൾ പ്ലാൻ ചെയ്യുന്നത് അത്ര പ്രയാസമുള്ള കാര്യമല്ല – അത്ര വിശാലവും ഭാവനാത്മകവുമാണ് ഇവയുടെ മൂലകൃതികൾ – നമ്മുടെ ഇതിഹാസകഥകൾ. ഇവ പുത്തൻ വ്യാഖ്യാനങ്ങൾക്കു അനായാസം വഴങ്ങും. ഇത്തരം പഴംകഥകളിൽ നിന്ന് ഒരു രാഷ്ട്രീയ ആഖ്യാനം തന്നെ സൃഷ്ടിയ്ക്കാൻ കഴിഞ്ഞവരാണ് നമ്മളെ ഭരിയ്ക്കുന്നത് പോലും. എന്നാൽ ഈ പുത്തൻ

, , , ,
റിവ്യൂ

സയൻസ് ഫിക്ഷനിൽ ചൈനാതരംഗം

നമ്മുടെ ഫാന്റസി സാഹിത്യത്തിന്റെ പെട്ടെന്നുള്ള വളർച്ചയെ നോക്കിക്കാണുന്നത് കൗതുകകരമാണ്. ഹിന്ദു മിലിറ്റന്റ് രാഷ്ട്രീയത്തിന്റെ വളർച്ചയ്‌ക്കൊപ്പം ഇന്ത്യൻ സാഹിത്യത്തിൽ ബെസ്റ്റ് സെല്ലറുകളായി മാറിയവയാണ് പുരാണകഥകളുടെ പുനരവതരണങ്ങൾ. ഈ തരം എഴുത്തുകൾ പ്ലാൻ ചെയ്യുന്നത് അത്ര പ്രയാസമുള്ള കാര്യമല്ല – അത്ര വിശാലവും ഭാവനാത്മകവുമാണ് ഇവയുടെ മൂലകൃതികൾ – നമ്മുടെ ഇതിഹാസകഥകൾ. ഇവ പുത്തൻ വ്യാഖ്യാനങ്ങൾക്കു അനായാസം വഴങ്ങും. ഇത്തരം പഴംകഥകളിൽ നിന്ന് ഒരു രാഷ്ട്രീയ ആഖ്യാനം തന്നെ സൃഷ്ടിയ്ക്കാൻ കഴിഞ്ഞവരാണ് നമ്മളെ ഭരിയ്ക്കുന്നത് പോലും. എന്നാൽ ഈ പുത്തൻ

, , , ,
റിവ്യൂ

മെരുങ്ങാത്ത ആഫ്രിക്കൻ തനിമ

അമോസ് ടുട്ടുവോളയുടെ(Amos Tutuola) “പാം വൈൻ ഡ്രിങ്കാർഡ്” (The Palm-wine Drinkard) ഒറ്റവാക്കിൽ ഒരു മാസ്റ്റർപീസാണ്. നൈജീരിയയിലെ യോരുബ ഗോത്രക്കാരനായ അമോസ് അവിടത്തെ നാടോടിക്കഥകളും ഗോത്ര ഐതിഹ്യങ്ങളും എല്ലാം കൂട്ടിച്ചേർത്ത് എഴുതിയിരിയ്ക്കുന്ന അത്യസാധാരണമായ കഥയാണ് ഈ നോവലിന്റെ ഉള്ളടക്കം. ആഫ്രിക്കയിൽ നിന്ന് വന്ന ആദ്യ ഇംഗ്ലീഷ് നോവൽ കൂടിയാണിത് (1952 ലാണ് നോവൽ ഇറങ്ങിയത്, നൈജീരിയയിലെ ഭാഷകളിലൊന്നു ഇംഗ്ലീഷാണ്, ആ സത്യം ആളുകൾക്ക് അത്ര ദഹിയ്ക്കാറില്ല എന്ന് ഒരു പ്രഭാഷണത്തിൽ Chimamanda Adichie പറയുന്നുണ്ട്). പടിഞ്ഞാറൻ ലോകത്ത്

, ,
റിവ്യൂ

മെരുങ്ങാത്ത ആഫ്രിക്കൻ തനിമ

അമോസ് ടുട്ടുവോളയുടെ(Amos Tutuola) “പാം വൈൻ ഡ്രിങ്കാർഡ്” (The Palm-wine Drinkard) ഒറ്റവാക്കിൽ ഒരു മാസ്റ്റർപീസാണ്. നൈജീരിയയിലെ യോരുബ ഗോത്രക്കാരനായ അമോസ് അവിടത്തെ നാടോടിക്കഥകളും ഗോത്ര ഐതിഹ്യങ്ങളും എല്ലാം കൂട്ടിച്ചേർത്ത് എഴുതിയിരിയ്ക്കുന്ന അത്യസാധാരണമായ കഥയാണ് ഈ നോവലിന്റെ ഉള്ളടക്കം. ആഫ്രിക്കയിൽ നിന്ന് വന്ന ആദ്യ ഇംഗ്ലീഷ് നോവൽ കൂടിയാണിത് (1952 ലാണ് നോവൽ ഇറങ്ങിയത്, നൈജീരിയയിലെ ഭാഷകളിലൊന്നു ഇംഗ്ലീഷാണ്, ആ സത്യം ആളുകൾക്ക് അത്ര ദഹിയ്ക്കാറില്ല എന്ന് ഒരു പ്രഭാഷണത്തിൽ Chimamanda Adichie പറയുന്നുണ്ട്). പടിഞ്ഞാറൻ ലോകത്ത്

, ,
റിവ്യൂ

അന്വേഷണത്തിന്റെ അവസാനം

Knausgaard -ന്റെ “The End : My Struggle Book 6 ” തുടങ്ങുന്നത് ഒരു ആഡംബരക്കാറിനുള്ളിലിരുന്ന് ഇതെങ്ങനെ ഓടിയ്ക്കും എന്നാലോചിയ്ക്കുന്ന എഴുത്തുകാരന്റെ ചിത്രത്തോടെയാണ്. അഥവാ താനാണ് ഈ കഥയിലെ വിഡ്ഢി എന്നതാണ് ആറു പുസ്തകങ്ങളുടെ ഈ സീരീസിലുടനീളം എഴുത്തുകാരൻ നമ്മളോട് പറയുന്നത്. “I’m an engineer of the soul” എന്ന് ഒരു സ്ഥലത്തു അയാൾ സുഹൃത്തിനോട് പറയുമ്പോൾ സുഹൃത്തിന്റെ മറുപടി ഇതാണ് – “I’d say garbage man of the soul would

, , ,
Scroll to Top